Blogger പിന്തുണയോടെ.

2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

വരവായി റമദാന്‍...


പുണ്ണ്യങ്ങളായ് പുതു പൂനിലാവായിതാ
പരിമണം ചാര്‍ത്തുന്ന പുതു വസന്തം..
മണ്ണിലും വിണ്ണിലും പുതുമോടി ചാര്‍ത്തുവാന്‍
വന്നിതാ റമദാനിന്‍ പുണ്ണ്യകാലം...

ശുദ്ധമാം ജീവിത യാത്ര കൊതിക്കുന്ന
ശാശ്വത ലോകത്ത് വിജയം നിനയ്ക്കുന്ന
ദൃഢഗാത്ര വിശ്വാസം നെഞ്ചില്‍ സ്ഫുരിക്കുന്ന
മര്‍ത്യന്നനുഗ്രഹമായീ ദിനങ്ങള്‍..
ചേര്‍ന്നാഴ്ന്നു പുല്‍കി പിണഞ്ഞൊരാ പാപ-
ക്കറകളാല്‍ ഹീനമാം മാനുജ മാനസം,
ശുഭ്ര പ്രകാശപ്രഭാവമായേറ്റിടാന്‍
ആഗതമായിതാ പുതു വസന്തം...

നാം തീര്‍ത്ത മറകളെ ഭേദിച്ചു നമ്മളില്‍
പെയ്ത പലതുള്ളികള്‍ പെരുവെള്ളമായ് തീര്‍ന്നു
ത്രിത്തടത്തുളകളില്‍ നാം തീര്‍ത്ത പ്രതലത്തില്‍
പങ്കായമെത്ര ത്തുഴഞ്ഞു നമ്മള്‍...
കുമിളകളായ് വീര്‍ത്തു പൊട്ടിയുടഞ്ഞൊരു
ഗതകാല സ്മൃതികളില്‍ നാം നിപധിക്കവെ,
ഈറനണിഞ്ഞൊരീ കണ്ണുകളിലാനന്ദ-
അശ്രു പൊഴിക്കുവാനീ റമദാന്‍...

കര്‍മ്മത്തിനോരോന്നിനേകിടുമായിര-
മായിരം പുണ്ണ്യങ്ങളായ് നമ്മളില്‍
ഏറ്റം വിശുദ്ധനായ് തീരുവാന്‍ നിര്‍ദ്ധിഷ്ട
കര്‍മ്മങ്ങളോരോന്നു ചെയ്ക വേണം..
കര്‍മ്മത്തിന്‍ മര്‍മ്മവും അതിനുള്ള ധര്‍മ്മവും
ധവളമായ് നമ്മളില്‍ നില്‍ക്ക വേണം...
ഏറ്റം മഹത്വമാ-മീമാസ രാവുകള്‍
പ്രാര്‍ത്ഥനാ നിര്‍ഭരമായിടേണം..
മന്ത്രണമായ് നാവില്‍ ദൈവിക വാക്യങ്ങള്‍
നിര്‍മ്മലമാക്കിടും മാനസങ്ങള്‍..

പുണ്ണ്യങ്ങളായ് പുതു പൂനിലാവായിതാ
പരിമണം ചാര്‍ത്തുന്ന പുതു വസന്തം..
മണ്ണിലും വിണ്ണിലും പുതുമോടി ചാര്‍ത്തുവാന്‍
വന്നിതാ റമദാനിന്‍ പുണ്ണ്യകാലം...

2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

മരിക്കണം

(അലിയ്യുബിന്‍ ഹുസൈന്‍ ബിന്‍ അലി(റ) എന്ന മഹാ കവിയുടെ മരണം എന്ന  കാവ്യത്തെ,
മൊഴിമാറ്റം ചെയ്ത അബ്ദുല്‍ വാജിദ് റഹ്മാനിയുടെ ഗദ്യത്തെ പദ്യമാക്കാനുള്ള ഒരു എളിയ ശ്രമം.12 വരികള്‍ മാത്രം)
*                *                 *            *

ശാമിലും യമനിലുമുള്ള  വിദേശി-
കളല്ല വിദേശികളറിയുക നാം
ആറടി മണ്ണിന്‍റെ ചൂടില്‍ പുടവയില്‍
കഴിയുന്നവരാണു വൈദേശികള്‍..

ഏകനായ് കഴിയുന്നവന്നുണ്ട് നമ്മളില്‍
അവകാശ വാദത്തിന്‍ ശേഷിപ്പുകള്‍
ഈ നാട്ടില്‍,വീട്ടില്‍ സസുഖം വസിക്കുന്ന
നമ്മളില്‍ കടമയാണോര്‍ത്തീടണം..

വിട ചൊല്ലി പോയൊരാ പഥികനാം ഏകനെ
ആട്ടരുതാരുമെ ചീത്തയാലെ,
കാലം കൊടുത്തൊരാ നിന്ദയിലിന്നവന്‍
ദു:ഖ ഭാരത്താല്‍ കഴിഞ്ഞിടുമ്പോള്‍ 

കാതങ്ങളെത്രയോ താണ്ടാനിരിക്കുന്നു
കരുതിയ പാഥേയം മതിവരില്ലാ,
ശക്തി ശയിച്ചോരെന്‍ അന്തരാളങ്ങളില്‍
മരണത്തിന്‍ മണിയൊച്ച കേട്ടിടുന്നു

എണ്ണിയാല്‍ തീരാത്ത പാപങ്ങളാണെനി-
ക്കൂട്ടിനായുള്ളതെന്നറിഞ്ഞില്ല ഞാന്‍
എന്‍ ചലനമറിയുന്ന ലോകൈക നാഥന്‍
അറിയുന്നു കര്‍മ്മത്തിന്നിരു വശങ്ങള്‍

സമയവും,മാപ്പും തന്നൊരിപ്പാപിയെ
നാഥന്‍ നയിക്കുന്നു നേര്‍വഴിയെ..
അല്ലാഹുവിന്‍ കരുണ കാണാതെ പോകുന്ന
പാപി ഞാന്‍ പാപങ്ങളേറ്റിടുന്നു..

ഭയ ലേശമില്ലാതെ,ദുഖ:ങ്ങളില്ലാതെ
ഖേദത്തിന്‍ കണ്ണു നീരൊട്ടുമേയില്ലാതെ,
എത്രയോ ധന്യമാം സമയങ്ങളാണെന്നില്‍
പറയാതെ പോയതെന്നോര്‍ത്തു ഞാനെ..

കൊട്ടിയടച്ചൊരാം വാതിലുകള്‍ക്കപ്പുറത്തെ-
ത്രയോ പാപങ്ങള്‍ ചെയ്തു തീര്‍ത്തു,
നാഥന്‍റെ വീക്ഷണം കാണാതെ പോയ-ഞാന്‍
കുറ്റമായ് കൃത്യങ്ങളെത്ര ചെയ്ത.

അശ്രദ്ധമായ് ചെയ്ത കുറ്റങ്ങളത്രയും
ആലേഖനം ചെയ്തു വെച്ചിടുന്നു..
ഖേദ ഭാരത്തിന്‍ മിച്ചത്തിനാലെന്‍റെ
മാനസം ഉരുകിയൊലിച്ചിടുന്നു..

പൊട്ടിക്കരയുവാനെന്നുള്ളം കേഴുന്നു
ഓര്‍ത്തോര്‍ത്ത് വാവിട്ടു കരയുവാനും
മനസ്സിന്‍റെ മന്ത്രണംഓര്‍മ്മപ്പെടുത്തലായ്
ദുഖത്തിനാര്‍ദ്രതയിലിഴുകട്ടെ ഞാന്‍

ആക്ഷേപമായെന്നെ തള്ളിപ്പറയുന്ന
ആക്ഷേപി-നീ-നിറുത്തീടുമല്ലോ..
സാഹചര്യത്തിന്നടിമ ഞാനെന്നു നീ
അറിയുകില്‍ മാപ്പു നെല്‍കീടുമല്ലോ..

കണ്ണു നീര്‍ തുള്ളികളൊഴുകട്ടെ ധാരയായ്
ഇട തടവില്ലാത്ത ചാലുകളായ്..
ഞെട്ടറ്റു വീഴുന്ന തുള്ളിയിലൊരു കണം
മാത്രം മതി വരും രക്ഷയേകാന്‍.  

Back to TOP