Blogger പിന്തുണയോടെ.

2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

വരവായി റമദാന്‍...


പുണ്ണ്യങ്ങളായ് പുതു പൂനിലാവായിതാ
പരിമണം ചാര്‍ത്തുന്ന പുതു വസന്തം..
മണ്ണിലും വിണ്ണിലും പുതുമോടി ചാര്‍ത്തുവാന്‍
വന്നിതാ റമദാനിന്‍ പുണ്ണ്യകാലം...

ശുദ്ധമാം ജീവിത യാത്ര കൊതിക്കുന്ന
ശാശ്വത ലോകത്ത് വിജയം നിനയ്ക്കുന്ന
ദൃഢഗാത്ര വിശ്വാസം നെഞ്ചില്‍ സ്ഫുരിക്കുന്ന
മര്‍ത്യന്നനുഗ്രഹമായീ ദിനങ്ങള്‍..
ചേര്‍ന്നാഴ്ന്നു പുല്‍കി പിണഞ്ഞൊരാ പാപ-
ക്കറകളാല്‍ ഹീനമാം മാനുജ മാനസം,
ശുഭ്ര പ്രകാശപ്രഭാവമായേറ്റിടാന്‍
ആഗതമായിതാ പുതു വസന്തം...

നാം തീര്‍ത്ത മറകളെ ഭേദിച്ചു നമ്മളില്‍
പെയ്ത പലതുള്ളികള്‍ പെരുവെള്ളമായ് തീര്‍ന്നു
ത്രിത്തടത്തുളകളില്‍ നാം തീര്‍ത്ത പ്രതലത്തില്‍
പങ്കായമെത്ര ത്തുഴഞ്ഞു നമ്മള്‍...
കുമിളകളായ് വീര്‍ത്തു പൊട്ടിയുടഞ്ഞൊരു
ഗതകാല സ്മൃതികളില്‍ നാം നിപധിക്കവെ,
ഈറനണിഞ്ഞൊരീ കണ്ണുകളിലാനന്ദ-
അശ്രു പൊഴിക്കുവാനീ റമദാന്‍...

കര്‍മ്മത്തിനോരോന്നിനേകിടുമായിര-
മായിരം പുണ്ണ്യങ്ങളായ് നമ്മളില്‍
ഏറ്റം വിശുദ്ധനായ് തീരുവാന്‍ നിര്‍ദ്ധിഷ്ട
കര്‍മ്മങ്ങളോരോന്നു ചെയ്ക വേണം..
കര്‍മ്മത്തിന്‍ മര്‍മ്മവും അതിനുള്ള ധര്‍മ്മവും
ധവളമായ് നമ്മളില്‍ നില്‍ക്ക വേണം...
ഏറ്റം മഹത്വമാ-മീമാസ രാവുകള്‍
പ്രാര്‍ത്ഥനാ നിര്‍ഭരമായിടേണം..
മന്ത്രണമായ് നാവില്‍ ദൈവിക വാക്യങ്ങള്‍
നിര്‍മ്മലമാക്കിടും മാനസങ്ങള്‍..

പുണ്ണ്യങ്ങളായ് പുതു പൂനിലാവായിതാ
പരിമണം ചാര്‍ത്തുന്ന പുതു വസന്തം..
മണ്ണിലും വിണ്ണിലും പുതുമോടി ചാര്‍ത്തുവാന്‍
വന്നിതാ റമദാനിന്‍ പുണ്ണ്യകാലം...

2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

മരിക്കണം

(അലിയ്യുബിന്‍ ഹുസൈന്‍ ബിന്‍ അലി(റ) എന്ന മഹാ കവിയുടെ മരണം എന്ന  കാവ്യത്തെ,
മൊഴിമാറ്റം ചെയ്ത അബ്ദുല്‍ വാജിദ് റഹ്മാനിയുടെ ഗദ്യത്തെ പദ്യമാക്കാനുള്ള ഒരു എളിയ ശ്രമം.12 വരികള്‍ മാത്രം)
*                *                 *            *

ശാമിലും യമനിലുമുള്ള  വിദേശി-
കളല്ല വിദേശികളറിയുക നാം
ആറടി മണ്ണിന്‍റെ ചൂടില്‍ പുടവയില്‍
കഴിയുന്നവരാണു വൈദേശികള്‍..

ഏകനായ് കഴിയുന്നവന്നുണ്ട് നമ്മളില്‍
അവകാശ വാദത്തിന്‍ ശേഷിപ്പുകള്‍
ഈ നാട്ടില്‍,വീട്ടില്‍ സസുഖം വസിക്കുന്ന
നമ്മളില്‍ കടമയാണോര്‍ത്തീടണം..

വിട ചൊല്ലി പോയൊരാ പഥികനാം ഏകനെ
ആട്ടരുതാരുമെ ചീത്തയാലെ,
കാലം കൊടുത്തൊരാ നിന്ദയിലിന്നവന്‍
ദു:ഖ ഭാരത്താല്‍ കഴിഞ്ഞിടുമ്പോള്‍ 

കാതങ്ങളെത്രയോ താണ്ടാനിരിക്കുന്നു
കരുതിയ പാഥേയം മതിവരില്ലാ,
ശക്തി ശയിച്ചോരെന്‍ അന്തരാളങ്ങളില്‍
മരണത്തിന്‍ മണിയൊച്ച കേട്ടിടുന്നു

എണ്ണിയാല്‍ തീരാത്ത പാപങ്ങളാണെനി-
ക്കൂട്ടിനായുള്ളതെന്നറിഞ്ഞില്ല ഞാന്‍
എന്‍ ചലനമറിയുന്ന ലോകൈക നാഥന്‍
അറിയുന്നു കര്‍മ്മത്തിന്നിരു വശങ്ങള്‍

സമയവും,മാപ്പും തന്നൊരിപ്പാപിയെ
നാഥന്‍ നയിക്കുന്നു നേര്‍വഴിയെ..
അല്ലാഹുവിന്‍ കരുണ കാണാതെ പോകുന്ന
പാപി ഞാന്‍ പാപങ്ങളേറ്റിടുന്നു..

ഭയ ലേശമില്ലാതെ,ദുഖ:ങ്ങളില്ലാതെ
ഖേദത്തിന്‍ കണ്ണു നീരൊട്ടുമേയില്ലാതെ,
എത്രയോ ധന്യമാം സമയങ്ങളാണെന്നില്‍
പറയാതെ പോയതെന്നോര്‍ത്തു ഞാനെ..

കൊട്ടിയടച്ചൊരാം വാതിലുകള്‍ക്കപ്പുറത്തെ-
ത്രയോ പാപങ്ങള്‍ ചെയ്തു തീര്‍ത്തു,
നാഥന്‍റെ വീക്ഷണം കാണാതെ പോയ-ഞാന്‍
കുറ്റമായ് കൃത്യങ്ങളെത്ര ചെയ്ത.

അശ്രദ്ധമായ് ചെയ്ത കുറ്റങ്ങളത്രയും
ആലേഖനം ചെയ്തു വെച്ചിടുന്നു..
ഖേദ ഭാരത്തിന്‍ മിച്ചത്തിനാലെന്‍റെ
മാനസം ഉരുകിയൊലിച്ചിടുന്നു..

പൊട്ടിക്കരയുവാനെന്നുള്ളം കേഴുന്നു
ഓര്‍ത്തോര്‍ത്ത് വാവിട്ടു കരയുവാനും
മനസ്സിന്‍റെ മന്ത്രണംഓര്‍മ്മപ്പെടുത്തലായ്
ദുഖത്തിനാര്‍ദ്രതയിലിഴുകട്ടെ ഞാന്‍

ആക്ഷേപമായെന്നെ തള്ളിപ്പറയുന്ന
ആക്ഷേപി-നീ-നിറുത്തീടുമല്ലോ..
സാഹചര്യത്തിന്നടിമ ഞാനെന്നു നീ
അറിയുകില്‍ മാപ്പു നെല്‍കീടുമല്ലോ..

കണ്ണു നീര്‍ തുള്ളികളൊഴുകട്ടെ ധാരയായ്
ഇട തടവില്ലാത്ത ചാലുകളായ്..
ഞെട്ടറ്റു വീഴുന്ന തുള്ളിയിലൊരു കണം
മാത്രം മതി വരും രക്ഷയേകാന്‍.  

2010, ഫെബ്രുവരി 27, ശനിയാഴ്‌ച

ബാക്കിയാവുന്നത്...







അര്‍ക്കന്‍റെ കണ്ണുകളില്‍
പൊന്‍ പ്രഭയുടെ മിന്നലാട്ടം..
എന്‍റെ കണ്ണുകളില്‍
പകല്‍ വെളിച്ചത്തിലും
തമസ്സിന്‍റെ താണ്ഡവം..!
നിന്‍റെ കണ്ണുകളില്‍
വെപ്രാളത്തിന്‍റെ
വേഷപ്പകര്‍ച്ചകള്‍..!
അവന്‍റെ കണ്ണുകളില്‍
ഇരയിലേക്കുള്ള-
തുറിച്ച നോട്ടത്തിന്‍ ശീലുകള്‍
നമ്മുടെ കണ്ണുകള്‍ ഒന്നാണ്...
മനസ്സും,ഭാവവും,തേട്ടവും വേറെയും...!

അര്‍ക്കന്‍ അമര്‍ന്നിറങ്ങി.
ഇനി പൊങ്ങരുതെന്ന്-
പ്രാര്‍ത്ഥിച്ചിട്ടുണ്ടാവണം...!!
ഇരുള്‍ മൂടിയെന്‍ കണ്ണുകളില്‍
രാവിന്‍ വെളിച്ചമെത്തി...!
കാത്തിരിക്കാനിനി സമയമില്ല..!
നിങ്ങളെ കാണാനുമില്ല...!?

ഇരയാക്കപ്പെടുന്നവര്‍ നാം..!
ഇര പിടിക്കുന്നവരും നാം..!
എന്നിട്ടും.....!
?.....?......?....ബാക്കി..!?

2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

ശബ്ദമുണര്‍ത്തിയ മാറ്റം



 
            ഒരപരിചിത ശബ്ദം....!പതിയെ അടുത്ത റൂമിനടുത്തേക്ക് നീങ്ങി...പതുങ്ങി പതുങ്ങി..!ഇരുട്ട് മൂടിയ റൂമില്‍ നിന്ന് പതിയെ ശബ്ദമുയരുന്നു..!?ഏങ്ങിക്കരയുന്നുമുണ്ട്...!വാതില്‍  തള്ളി നോക്കിയാലോയെന്ന് കരുതി..പക്ഷേ ശബ്ദ വ്യത്യാസം എന്നെ സ്തബ്ദനാക്കി..!!ഒന്നു കൂടി ശ്രദ്ധിച്ചു.."പ്രാര്‍ത്ഥനാ നിര്‍ഭരമായ ശബ്ദം..ആരാധനയില്‍ ആത്മാവ് തേങ്ങുന്നതിന്‍റെ  വിങ്ങല്‍..വിങ്ങലിലെന്‍റെ മനം കുളിര്‍ന്നു..രോമ കൂപങ്ങളില്‍ അഗ്നിയാളിപ്പയര്‍ന്നു...!നാവിറങ്ങിയ പോലെ..കാണാനുള്ള മോഹം മല കയറി..അന്യയായി ആരുമില്ലാത്ത എന്‍റെ വീട്ടില്‍...!അതും ഈ നട്ടപ്പാതിര നേരത്ത്..!വാതില്‍ മെല്ലെ തുറന്നു...ഉള്ളില്‍ ഭയമില്ലാതല്ല...! ഇരുട്ടില്‍ ഒന്നും കാണാനില്ല.നേരിയ വെട്ടം വന്നു.. കട്ടിലില്‍ നിന്ന് താഴെ വീണ നിലയില്‍..! അസഹ്യമായ വേദനയില്‍ പുളയുന്ന പോലെ..!?തറയില്‍ നെറ്റിയമര്‍ത്തിക്കിടന്നു കരയുന്നു..?!ഞാനടുത്തെത്തി...കാര്യം ബോധ്യമായി. അവര്‍ സുജൂദിലാണ്...രാത്രിയുടെ നിശ്ശബ്ദയെ സഫലമാക്കാനുള്ള ശ്രമത്തിലാണ്...കാലില്‍ നീരു കെട്ടിയ പ്രവാചകനെ ഞാന്‍ ഓര്‍ത്തു പോയി..!!ആരോഗ്യവാനായ എന്നെയും..!?എന്നെ അത്ഭുതപ്പെടുത്തിയത് മറ്റാരുമല്ല..'വല്യുമ്മ..!'പ്രായാധിക്യം വല്ലാതെ പിടി കൂടിയിട്ടുണ്ടവരെ...നില്‍ക്കാന്‍ പോലും വയ്യ...!തലയിലും കാലിലും അസഹ്യമായ വേദന...എന്നിട്ടും...!!ആരോഗ്യ ദൃഢഗാത്രനായ ഞാന്‍..?ഓഹ് ചിന്തിക്കാന്‍ പോലും വയ്യ...!എന്നെ ചിന്തകള്‍ വരിഞ്ഞു മുറുക്കി...യവനത്തിന്‍റെ യാന്ത്രികതയില്‍ ഞാന്‍ നിശ്ചലനായി..!ഒന്നും എന്‍റെ ചലനങ്ങളല്ല...ആരോഗ്യത്തിന്‍റെ മൂര്‍ത്ത ഘട്ടത്തിലെന്‍റെ ചെയ്തികള്‍...!?എന്‍റെ താല്പര്യങ്ങള്‍ അനുസരിക്കുന്നതിലെ കൃത്യത...?എന്നിട്ടും തന്നവനോടുള്ള നന്ദിയുടെ ബാല പാഠം പോലും..?വൃദ്ധയായ അവരുടെ അടുത്ത്- നില്‍ക്കാനെനിക്കെന്തര്‍ഹത.?? ഞാന്‍ ഉറച്ചുറങ്ങുംബോള്‍ അവര്‍ ഉറച്ചു നില്‍ക്കുന്നു...!!ഞാന്‍ സ്വപ്നത്തില്‍ മുഴുകുംബോള്‍ അവര്‍ ആരാധനയിലും...!!എന്‍റെ ചോദ്യം എന്നെത്തന്നെ തുറിച്ച് നോക്കുന്നു...?!ഇത്ര അടുത്തുള്ളത് മനസ്സിലാക്കാന്‍ എത്ര വഴി ദൂരം ഞാന്‍ നടന്നു...?! എങ്ങോ  കേട്ടു മറഞ്ഞ ആ വാക്കുകള്‍ എന്നെ വല്ലാതെ പിടിച്ചുലക്കുന്നു.."നിന്‍റെ യുവത്വം എന്തിലാണ്ഉപയോഗിച്ചത്..നശിപ്പിച്ചത്..?!"
ഉത്തരം ടെലിവിഷനായി രൂപാന്തരപ്പെടും..ഉറക്കവും മറ്റാസ്വാദനവും അതിന് സാക്ഷികളാവും...ദൈവ കോപത്തിന്‍റെ വഴികള്‍ എന്നെ അഴികളിലാക്കി..അഴുക്കിലും.!! ഇനി മുന്നറിയിപ്പുകാരനായി ആരു വരാന്‍..? കേള്‍വിക്കപ്പുറത്ത് കാഴ്ചയായത് വന്നു...ഞാന്‍ തുടങ്ങിക്കഴിഞ്ഞു...എന്‍റെ വല്യുമ്മ...എല്ലാറ്റിനും കാരണമായവര്‍...മറ്റുള്ളവരെ ഉപദേശിക്കുന്നതിന്ന് മുംബേ സ്വന്തത്തെ നേര്‍ക്ക് നടത്തിയവര്‍...അതു വഴി ചുറ്റുപാടുള്ളവരെയും...വിശ്വാസിയുടെ വെട്ടം ഇത്രമേല്‍ ആകര്‍ഷകമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു...!നന്ദി മുഴുവന്‍ അല്ലാഹുവിന്ന്...ശബ്ദമായെത്തി എന്നെ ഉണര്‍ത്തിയ വല്യുമ്മയ്ക്കും..!.

****-----****
മൊഴി മാറ്റം അറബിയില്‍ നിന്ന്.
കടപ്പാട്:-
* മുറാം മുഹമ്മദ് സ്വാലിഹ് അല്‍ മഹമൂദ് - റിയാദ്- مجلة حياة العدد
 (വിശദീകരണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്)

2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

بلاغ الله غناء

نــــــــــزل،  بلاغ  اللــــــــــه
من جهــــــــته القــــــــــــــوة
كونــــــــو- من القانتـــــــــين
داعــــــــياً للــــــه - دوماً
قلب إليه ساجــــــــداً تقياً
اعبــــــدوا للـــه
وادعــــوا للــــه
                          (نزل.........)                          

هــــــــز البــلاد، وكثــــــــرت
أمراض لا إسم لـــــــــــــــدينا
مياءٌ، قلـلــــــــــت بحرار الشمس
صارت أقطـــــــار الأرض خفيفاَ
من بــــــــــــــلاغ اللـــــه
من بــــــــــــــلاغ اللــــــه
                            (نزل.........)                          

نسيــــــــــــــى، والشتـــغل خـــلافاً
عن قـــــــــــوانيـــــــــــــــن الإلــه
ميــــزان ارتفعــــت بلأشرار،
زالوا- ناظراً نفساً إليه
تــــــاركــــــــــــاً إيمان
تــــــاركــــــــــــاً إيمان
                          (نزل.........)                           

نحـــــــــــن، عليـــــنا وجوبــــــــــــــاً
حنـــــــــفاءاً  في الإســــــــــــــــــلامِ
مطيــــــــــــعاَ-  الإلــه ورسولَــــــــناَ
أبـداً- في طريـق الإســــــــــــلام
راجيــاً للــــــــــــــــــه
راجيــاً للــــــــــــــــــه
                         (نزل.........)                             

2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച

سلام عليك يا مصطفى غناء

يا رســـــــــــــول ....الــــــــــــــــــسلام
يا حـــــــــبـيـــــب......الـــــــــــــــــسلام
دوماً إليــــــــــك نسلم حبــــــــــــــــــيبي (2
دون فينـــــــــــا غير فكـــــر ضـــــــــلال (2

صلـــــــــى وســــــــــلم عــليـــــــــك (2
كنتـــــــــا منا ســـيد
كنتـــــــــا منا قــــائد (2
كنتـــــــــا منا نـــــادي
كنتــــــــا منا هــــادي (2

يا سيدي سندي - خير الوراء أمم (2
صلــــــــى وسلًم علــــــــيك (2
يا رسول السلام
يا حبيب السلام (2

دوماً إليــــــــــك نسلم حبــــــــــــــــــيبي (2
دون فينـــــــــــا غير فكـــــر ضـــــــــلال (2
صلــــــــى وسلًم علــــــــيك (2

كـــــــــــانا هنـــــــــــــا ظًلم
مـــــــــــلأا فينــــــــــــا ظُلم (2
عــــــــــاشا به الــــــــضلل
أعـــــــــلى فينا الــــــــجهل (2

جِئت بنا ضوءاً - صرنا من الخيري  (2
صـــــــــــلى وسلم عليـــــــــــــك (2

يا رسول السلام
يا حبيب السلام (2
دوماً إليــــــــــك نسلم حبــــــــــــــــــيبي (2
دون فينـــــــــــا غير فكـــــر ضـــــــــلال (2

صلــــــــى وسلًم علــــــــيك (2

2010, ജനുവരി 18, തിങ്കളാഴ്‌ച

"رثاء "حيتي


قد هز في اليل السكوت"حيتاً
ارتجافاً، وارتفاقاُ صوتاً
مدت الأيادي موت، فوقهم
بللت أحلام حقاً، في المنام

شمًل اللأفراد بحماس كبير
دون عكس، أدرك الأمر الأخير
رنت الأرض رنينا، ذاكراً
نم،تنم يا أهل" حيتي" فاخراً

في شيئ رائع الطفولة الجميل
وسخ املاء الأشرار الأليم
في قلوب الأخلص الأعلى الكمال
في كلام، ونظر وفعال

نم ،تنم أطفال في أيدي هدوء
في حضني ناظرا إلى الرجاء
ينتظر، أمن النعيم مدخلاً
  مرحبا بكم اليها سهلاً

تتنهد المدن "حيتي "حازناً
عن تراب لبست لون الدم
جثة ماتت جمعت كالهرم
فيه شكلات فظاعة،كحيل

ترفع الأصوات من أثنائها
زمرة ووحدة من بطنها
ما في عين " الحيتي" رتب قبلها
ما بقيت أي من نظامها

هادئ الحركات كلاًَ طاعة
استعد الأرض حيث حفرة  
همس القلب، غناءً حزنية
لا رجاء للرجاع سارعة

كانت"حيتي" منذراً للعالم
باقياً حزناً شديداً في الأمام
في دعائنا علينا دائماً
أن يقينا ربنا من الخطر


                                                                   visit:- http://www.vazhivilaku.blogspot.com/

Back to TOP